ആറന്മുളയിൽ 13കാരിയെ പീഡിപ്പിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ സുഹൃത്തുക്കൾ അറസ്റ്റിൽ. കായംകുളം സ്വദേശി ഷിബിൻ, മുഹമ്മദ് ഷിറാസ് എന്നിവരാണ് അറസ്റ്റിലായത്. കേസിൽ കുട്ടിയുടെ അമ്മ റിമാൻഡിലാണ്. വെള്ളിയാഴ്ചയാണ് ആറന്മുളയിൽ പതിമൂന്ന് വയസുകാരി പീഡിപ്പിക്കപ്പെട്ടുവെന്ന വാർത്ത പുറത്തുവന്നത്.
കുട്ടിയെ കാണാനില്ലെന്ന് കാട്ടി രണ്ടാനച്ഛൻ പൊലീസിൽ പരാതി നൽകിയത് കഴിഞ്ഞ ബുധനാഴ്ചയാണ്. കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെ വ്യാഴാഴ്ച രാവിലെ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി. പഞ്ചായത്തംഗം വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിൽ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് വ്യക്തമാവുകയായിരുന്നു.
അമ്മയുമായി അടുപ്പമുണ്ടായിരുന്ന രണ്ട് പേരാണ് അറസ്റ്റിലായത്. ഇതിൽ പ്രതി ഷിബിൻ പെൺകുട്ടിയെ വിവാഹം ചെയ്യാമെന്ന് അമ്മയ്ക്ക് വാക്കുനൽകിയിരുന്നു. തന്റെ അമ്മയെ പരിചയപ്പെടുത്താമെന്ന് പറഞ്ഞാണ് കുട്ടിയെ വീട്ടിൽ നിന്ന് കൊണ്ടുപോയത്. തുടർന്ന് ചെങ്ങന്നൂരിലും പലയിടങ്ങളിലും വച്ച് കുട്ടി പീഡിപ്പിക്കപ്പെട്ടു. ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ട കുട്ടിയെ ഡോക്ടറെ കാണിക്കാമെന്ന് പറഞ്ഞാണ് പ്രതികളിലൊരാളായ ഷിബിന്റെ സുഹൃത്ത് ഷിറാസ് കൊല്ലം കടയ്ക്കാവൂരിലേക്ക് കൊണ്ടുപോയത്. കേസിൽ കുട്ടിയുടെ അമ്മ റിമാൻഡിലാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London