2015ലെ നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രിം കോടതി വിധി നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി ടി തോമസ് എംഎൽഎ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി. സംഭവം നിയമസഭാ ചരിത്രത്തിലെ കറുത്ത അധ്യായമെന്നും ആരോപണം.
സുപ്രിംകോടതി വിധി അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ അറിയിച്ചു. കേസ് പിൻവലിക്കാൻ അവകാശം ഉണ്ടോയെന്ന കാര്യമാണ് കോടതി പരിഗണിച്ചത്. കേസ് പിൻവലിക്കുന്നതിൽ എതിർപ്പില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചിരുന്നു. പൊതുതാത്പര്യം മുൻനിർത്തിയാണ് കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയത്. സർക്കാരിന്റെ ഭാഗത്ത് വീഴ്ചയില്ലെന്നും മുഖ്യമന്ത്രി.
കയ്യാങ്കളി കേസിൽ പ്രധാന പങ്കുള്ള മന്ത്രി വി ശിവൻ കുട്ടി പനി ബാധിച്ച് ചികിത്സയിലാണ്. മന്ത്രി സഭയിലെത്തിയില്ല. മൂന്നോ നാലോ ദിവസം സഭയിൽ എത്തില്ലെന്നുമാണ് പുറത്ത് വരുന്ന വിവരം. അതിനിടെ മരംമുറിക്കൽ ഉത്തരവ് നിയമ വകുപ്പിനെ മറികടന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിൽ ആരോപിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London