ആന്ധ്രപ്രദേശിൽ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് വയസുകാരിയുൾപ്പെടെ ഏഴ് പേർ മരിച്ചു. മുപ്പത്തി അഞ്ചോളം പേർക്ക് അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണ്. ചിറ്റൂരിലെ ബഗര പേട്ടയിൽ ഇന്നലെ രാത്രിയാണ് അപകടം. വിവാഹ നിശ്ചയം കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ബസിന്റെ ഡ്രൈവറും ക്ലീനറും മരിച്ചവരിൽ ഉൾപ്പെടുന്നു. ഏഴുപേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു. വേഗത്തിൽ രക്ഷാപ്രവർത്തനം നടത്താൻ സാധിച്ചെന്ന് പൊലീസ് പറഞ്ഞു. 44 പേരാണ് ബസിലുണ്ടായിരുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London