വുഹാന്‍ : ചൈനയും പാകിസ്ഥാനും സംയുക്തമായി ചേര്‍ന്ന് മാരകമായ രോഗാണുവിനെ നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട്. ഭീകരവാദത്തില്‍ പാകിസ്താനും, കടന്നു കയറ്റത്തില്‍ ചൈനയ്ക്കുമെതിരെ ലോകരാജ്യങ്ങളില്‍ നിന്നും വ്യാപക എതിര്‍പ്പ് ഉയരുന്ന സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളും ഒന്നിച്ച് ജൈവായുധ ശക്തി വര്‍ദ്ധിപ്പിക്കുന്നത്. ഓസ്ട്രേലിയയിലെ ഒരു പ്രശസ്ത മാദ്ധ്യമമാണ് പാകിസ്താനും ചൈനയും തമ്മിലുള്ള ബന്ധം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും, പാകിസ്താന് സൈന്യത്തിന്റെ ഡിഫന്‍സ് സയന്‍സ് ആന്റ് ടെക്നോളജിയും സംയുക്തമായാണ് പുതിയ രോഗാണുവിനെ നിര്‍മ്മിക്കാനുള്ള പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത് എന്നാണ് വിവരം.മാരകമായ രോഗാണുവിന്റെ ജനിതക ഘടന വേര്‍തിരിച്ചാണ് പരീക്ഷണം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London