വെല്ലിങ്ടണ്‍: ഇന്ത്യയില്‍ കൊവിഡ്-19 കേസുകള്‍ വര്‍ധിച്ചതോടെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് താല്‍ക്കാലിക വിലക്കുമായി ന്യൂസിലന്‍ഡ്. ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 28വരെയാണ് വിലക്ക്. ഇന്ത്യയില്‍ നിന്ന് തിരിച്ചെത്താന്‍ ശ്രമിക്കുന്ന ന്യൂസിലന്‍ഡ് പൗരന്മാര്ക്കും വിലക്ക് ബാധകമാണ്.
ഏപ്രില്‍ 11ന് വൈകുന്നേരം 4മുതല്‍ ഏപ്രില്‍ 28വരെ സസ്പെന്ഷന് പ്രാബല്യത്തില്‍ വരുമെന്ന് പ്രധാനമന്ത്രി ജസീന്ദ ആര്ഡെന് പറഞ്ഞു. യാത്ര നിയന്ത്രണങ്ങള്‍ താല്‍ക്കാലികമാണെന്നും ന്യൂസിലന്‍ഡ് പൗരന്മാരെ രാജ്യത്തേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും അവര്‍ പറഞ്ഞു. ഒരു തൊഴിലാളിക്ക് കൊവിഡ് -19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ന്യൂസിലന്‍ഡ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയില്‍ ദിനം പ്രതി കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ന്യൂസിലന്‍ഡ് കര്‍ശന നടപടി സ്വീകരിക്കുന്നത്. അതേസമയം കര്‍ശന കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് യാത്രക്കാരെ രാജ്യത്ത് പ്രവേശിപ്പിക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London