കൊല്ലത്ത് സിപിഎം പ്രവർത്തകനെ റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥൻ കുത്തിക്കൊന്നു. വില്ലിമംഗലം നിധി പാലസ് വീട്ടിൽ മയൂഖം ഹോം സ്റ്റേ ഉടമ മണിലാൽ (ലാൽ-55) ആണ് കുത്തേറ്റ് മരിച്ചത്. ഞായറാഴ്ച രാത്രി മൺറോത്തുരുത്ത് കാനറാ ബാങ്കിനുസമീപമായിരുന്നു സംഭവം. പ്രതി അശോകനെ പൊലീസ് പിടികൂടി.
നാട്ടുകാരൻതന്നെയായ അശോകൻ വാക്കുതർക്കത്തിനൊടുവിൽ മണിലാലിനെ കുത്തുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. ഉടൻതന്നെ കൊല്ലത്തെ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നും രാഷ്ട്രീയക്കൊലയാണെന്നും സിപിഎം. കൊലപാതക കാരണം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
കുണ്ടറ നിയോജക മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിൽ സിപിഎം ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു. കുണ്ടറ, പേരയം, കിഴക്കേ കല്ലട, മൺറോ തുരുത്ത് അടക്കമുള്ള പഞ്ചായത്തുകളിലാണ് ഹർത്താലിന് സിപിഎം ആഹ്വാനം ചെയ്തിരിക്കുന്നത്. ഉച്ചയ്ക്ക് ഒന്ന് മുതൽ നാലുവരെയാണ് ഹർത്താൽ.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London