തുടര്‍ച്ചയായ ആറാം ദിവസവും ജനങ്ങള്‍ക്ക് മേല്‍ പ്രഹരമായി ഇന്ധന വില വര്‍ധന. ഡീസലിനും പെട്രോളിനുമാണ് തുടര്‍ച്ചയായ ആറാം ദിവസവും വില വര്‍ധിപ്പിച്ചത്. ഇന്ന് മുതല്‍ ഒരു ലിറ്റർ ഡീസലിന് 56 പൈസയും പെട്രോളിന് 57 പൈസയുമാണ് വർധിപ്പിച്ചത്. ജൂൺ7, 8, 9,10,11,12 തിയ്യതികളിലായി ആറു ദിവസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് 3 രൂപ 26 പൈസയും ഒരു ലിറ്റർ പെട്രോളിന് 3 രൂപ 32 പൈസയുമാണ് വർധിപ്പിച്ചത്. ആഗോള വിപണിയിലുണ്ടായ എണ്ണ വില വര്‍ധനവാണ് വില വര്‍ധനക്ക് കാരണമെന്നാണ് എണ്ണ കമ്പനികള്‍ പറയുന്നത്. ലോക്ക് ഡൌണ്‍ കാലത്ത് ആഗോള വിപണിയില്‍ എണ്ണ വില വലിയ രീതിയില്‍ കുറഞ്ഞെങ്കിലും ഇന്ത്യയില്‍ അത് പ്രതിഫലിച്ചിരുന്നില്ല.
എണ്‍പത്തി മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞദിവസമാണ് പ്രതിദിന ഇന്ധന വില പുനര്‍ നിര്‍ണയം പുനരാരംഭിച്ചത്. ആദ്യ ദിവസം 60 പൈസ കൂട്ടിയതിനു പിന്നാലെ തുടര്‍ച്ചായ ദിവസങ്ങളില്‍ വര്‍ധന വരുത്തുകയായിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് പാചക വാതകത്തിന്റെയും വിമാന ഇന്ധനത്തിന്റെയും വില പുനര്‍ നിര്‍ണയിച്ചിരുന്നെങ്കിലും പെട്രോള്‍, ഡീസല്‍ വില നേരത്തെയുള്ളത് തുടരുകയായിരുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞെങ്കിലും സര്‍ക്കാര്‍ എക്സൈസ് ഡ്യൂട്ടി മൂന്നു രൂപ വര്‍ധിപ്പിച്ചതോടെ അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്കു ലഭിച്ചില്ല. ഇപ്പോള്‍ രാജ്യാന്തര വിപണിയിലെ വില തിരിച്ചുകയറുന്ന പശ്ചാത്തലത്തില്‍ എണ്ണക്കമ്പനികള്‍ ആഭ്യന്തര വില്‍പ്പന വില ഉയര്‍ത്തുകയാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London