കൊച്ചി: പാലാരിവട്ടം അഴിമതി കേസിൽ വിജിലൻസ് അറസ്റ്റ് രേഖപ്പെടുത്തിയ മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ ഓൺലൈനായി കോടതിയിൽ ഹാജരാക്കും. വിജിലൻസ് ഉദ്യോഗസ്ഥരും ആശുപത്രി അധികൃതരും തമ്മിൽ നടന്ന ചർച്ചയെ തുടർന്നാണ് തീരുമാനം. തിരുവനന്തപുരത്ത് നിന്നും വിജിലൻസ് പ്രോസിക്യൂട്ടർ കൊച്ചിയിലെത്തുമെന്നാണ് അറിയുന്നത്. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് ഇബ്രാഹിം കുഞ്ഞിനെ ഹാജരാക്കുക. മുൻകൂർ ജാമ്യത്തിനുള്ള നടപടികളിലേക്ക് നീങ്ങുന്നതിനിടെയാണ് അറസ്റ്റുണ്ടായത്.
ഇപ്പോൾ ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലാണ് വി.കെ ഇബ്രാഹിം കുഞ്ഞ്. ഇബ്രാഹിം കുഞ്ഞിൻറെ ആരോഗ്യസ്ഥിതി മോശമാണെന്നും ആശുപത്രിയിൽ നിന്നും കൊണ്ടുപോകരുതെന്നുമാണ് ആശുപത്രി അധികൃതരുടെ അഭിപ്രായം. ചൊവ്വാഴ്ച വൈകുന്നേരമാണ് ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിലെത്തിയത്. എന്നാൽ വിജിലൻസ് മുൻകൂട്ടി നീക്കം അറിഞ്ഞാണഅ അദ്ദേഹം ആശുപത്രിയിൽ പ്രവേശിച്ചതെന്നും അന്വേഷണ സംഘം സംശയിക്കുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London