തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ റിപ്പോര്‍ട്ട്. ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ അലര്‍ട്ടുകള്‍ ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല. കനത്ത മഴക്ക് പുറമെ വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ബുധനാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് കാലാവസ്ഥ കേന്ദ്രം നല്കുന്ന പുതിയ മുന്നറിയിപ്പ്.കനത്ത മഴയെ തുടര്‍ന്ന് ഏലപ്പാറക്കടുത്തുള്ള കോഴിക്കാനം എസ്റ്റേറ്റില്‍ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ മണ്ണിടിഞ്ഞുവീണ് തൊഴിലാളി സ്ത്രീ മരിച്ചു. രണ്ടാം ഡിവിഷന് 13 മുറി എസ്റ്റേറ്റില്‍ രാജുവിന്റെ ഭാര്യ ഭാഗ്യം (പുഷ്പ 50) ആണ് മരിച്ചത്. പുലര്‍ച്ചെ ജോലിക്ക് പോകുന്നതിന് മുന്‍പായി അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് മണ്ണിടിഞ്ഞു വീണത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London