തൃശൂര്‍: ഗുരുവായൂര്‍ മണ്ഡലത്തില്‍ താന്‍ ജയിക്കണമെന്ന സുരേഷ് ഗോപി എം.പിയുടെ പ്രസ്താവന തികച്ചും വ്യക്തിപരമാണെന്ന് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദര്‍. ബി.ജെ.പി വോട്ട് തരാമെന്ന് അവര്‍ അറിയിച്ചിട്ടില്ല. സ്വീകരിക്കാമെന്ന് ഞങ്ങളും പറഞ്ഞിട്ടില്ല. അതെല്ലാം സി.പി.എമ്മിന്റെ ആരോപണങ്ങള്‍ മാത്രമാണ്. അതേസമയം സി.പി.എമ്മുകാര്‍ വോട്ട് ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കളെ ബന്ധപ്പെട്ടിട്ടുണ്ട്. അതിന്റെ തെളിവുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നും കെ.എന്‍.എ ഖാദര്‍ പറഞ്ഞു.
‘ഗുരുവായൂര്‍ മണ്ഡലം 15 വര്‍ഷമായി ഇടത് മുന്നണിയുടെ കൈവശമായതിനാല്‍ വികസനത്തിന്റെ കാര്യത്തില്‍ മുരടിപ്പാണ്. അവരെ ജനങ്ങള്‍ക്ക് മടുത്തിട്ടുണ്ട്. മൂന്ന് പ്രാവശ്യവും ഒരാളായിരുന്നു. അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ജനങ്ങളുടെ പ്രതീക്ഷക്ക് അനുസരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ഉണ്ടായില്ല.
സാമുദായികമായി നോക്കുമ്പോള്‍ ഹൈന്ദവ സഹോദരന്മാരുടെ വോട്ടുകള്‍ തനിക്ക് കൂടുതല്‍ ലഭിച്ചിട്ടുണ്ടാകും. അതിനെ ഏതെങ്കിലും പാര്‍ട്ടിയുടെ അടിസ്ഥാനത്തില്‍ കാണേണ്ടതില്ല. ദേവസ്വം ബില്ലടക്കമുള്ള കാര്യങ്ങളെ സംബന്ധിച്ച് വേങ്ങരയിലെ ജനപ്രതിനിധിയായപ്പോള്‍ തന്നെ നിയമസഭയില്‍ ഉന്നയിച്ചിട്ടുണ്ട്. അവയെല്ലാം ജനങ്ങളുടെ മനസ്സില്‍ പതിഞ്ഞുകിടപ്പുണ്ട്.
ഭാരതീയ സംസ്കാരം, ദേവസ്വം, ക്ഷേത്ര ജീവനക്കാര്‍, അവിശ്വാസികളായ കമ്മ്യൂണിസ്റ്റുകള്‍ ആരാധനാലയങ്ങള്‍ ഭരിക്കുന്നത് എന്നിവയെ കുറിച്ചെല്ലാം താന്‍ മുമ്പും പറഞ്ഞിട്ടുണ്ട്. മുസ്ലിംകളും ക്രിസ്ത്യാനികളും അവരവരുടെ ആരാധനാലയങ്ങള്‍ നിയന്ത്രിക്കുന്നത് പോലെ ക്ഷേത്ര ഭരണവും ഹൈന്ദവരാണ് തീരുമാനിക്കേണ്ടത്. അതില്‍ സര്‍ക്കാറിന് യാതൊരു അവകാശവുമില്ലെന്നാണ് തന്റെ നേരത്തെ തന്നെയുള്ള നിലപാട്’ -കെ.എന്‍.എ ഖാദര്‍ കൂട്ടിച്ചേര്‍ത്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London