തമിഴ്നാട്ടിൽ ലീഗ് സീറ്റുകൾക്ക് തീരുമാനമായിമിഴ്നാട് തെരഞ്ഞെടുപ്പിൽ ഇന്ത്യൻ യൂണിയൻ ലീഗ് മത്സരിക്കുന്ന സീറ്റുകൾ തീരുമാനമായി. സിറ്റിങ് സീറ്റായ കടയനല്ലൂരിനു പുറമെ വാണിയമ്പാടി, ചിദംബരം സീറ്റുകളിലാവും ലീഗ് ജനവിധി തേടുക. ലീഗ് നൽകിയ പട്ടികയിൽ നിന്നുള്ള സീറ്റുകളാണ് ഡി.എം.കെ നൽകിയിരിക്കുന്നത്. ചൊവ്വാഴ്ച നടന്ന ഡി.എം.കെയുമായുള്ള ചർച്ചയിൽ സിറ്റിങ് സീറ്റായ കടയനല്ലൂരും തിരുപ്പത്തൂർ ജില്ലയിലെ വാണിയമ്പാടി, ആമ്പൂർ മണ്ഡലങ്ങളിലെ ഏതെങ്കിലുമൊന്നും പാപനാശം, ചിദംബരം, തിരുവാടാണൈ, തിരുച്ചി കിഴക്ക്, ചെന്നൈ ജില്ലയിലെ ഒരു മണ്ഡലം എന്നിവയിൽ ഏതെങ്കിലുമൊന്നും നൽകണമെന്ന് ലീഗ് ആവശ്യപ്പെട്ടിരുന്നു.
പരമ്പരാഗതമായി ലീഗ് മത്സരിക്കുന്ന തിരുപ്പത്തൂർ ജില്ലയിലെ ഒരു സീറ്റ് നൽകണമെന്ന ആവശ്യം പരിഗണിച്ചാണ് വാണിയമ്പാടി നൽകിയത്. ഈ ജില്ലയിൽ ആമ്പൂരിനാണ് ലീഗ് പ്രാമുഖ്യം നൽകിയിരുന്നതെങ്കിലും തങ്ങളുടെ സിറ്റിങ് സീറ്റ് വിട്ടുനൽകാൻ ഡി.എം.കെ തയ്യാറായില്ല.
61 സീറ്റുകളാണ് ഇതുവരെ ഡി.എം.കെ സഖ്യകക്ഷികൾക്കായി നൽകിയിരിക്കുന്നത്. ഇത്തവണ കൂടുതൽ സീറ്റുകളിൽ മത്സരിക്കാൻ തീരുമാനിച്ച ഡി.എം.കെ 173 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തുമെന്നാണറിയുന്നത്. 25 സീറ്റുള്ള കോൺഗ്രസ് ആണ് മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷി. സി.പി.ഐ, സി.പി.എം, എം.ഡി.എം.കെ, വി.സി.കെ കക്ഷികൾക്ക് ആറ് വീതവും മുസ്ലിം ലീഗ്, എം.കെ.ഡി.കെ കക്ഷികൾക്ക് മൂന്ന് വീതവും എം.എം.കെക്് രണ്ടും സീറ്റുകൾ അനുവദിച്ചിട്ടുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London