വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന ആവശ്യത്തിൽ ഭിന്നവിധിയുമായി ഡൽഹി ഹൈക്കോടതി. ഹർജികൾ ഹൈക്കോടതി സുപ്രിംകോടതിക്ക് വിട്ടു. വൈവാഹിക ബലാത്സംഗക്കുറ്റത്തിൽ നിന്ന് ഭർത്താവിനെ ഒഴിവാക്കുന്നത് ഇന്ത്യൻ ശിക്ഷ നിയമത്തിലെ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് രാജീവ് ശക്ധേർ ചൂണ്ടിക്കാട്ടി. വൈവാഹിക ബലാത്സംഗം വ്യവസ്ഥ, തുല്യത അടക്കം അവകാശങ്ങൾ നിഷേധിക്കുന്നതല്ല എന്ന് ജസ്റ്റിസ് സി. ഹരിശങ്കർ വ്യക്തമാക്കി. ഭിന്നതയെ തുടർന്ന് വിഷയത്തിൽ സുപ്രിംകോടതി തീർപ്പ് കൽപ്പിക്കട്ടെയെന്ന് ഇരു ജഡ്ജിമാരും വിധിച്ചു. സുപ്രിംകോടതിയിൽ അപ്പീൽ സമർപ്പിക്കാൻ ഹർജിക്കാർക്ക് അനുമതി നൽകി.
പതിനഞ്ച് വയസിൽ താഴെയല്ലാത്ത ഭാര്യയുമായി സമ്മതമില്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമല്ലെന്ന വ്യവസ്ഥയെയാണ് ഹർജിക്കാർ ചോദ്യം ചെയ്യുന്നത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പ് 375നോട് അനുബന്ധമായാണ് ഒഴിവാക്കൽ വ്യവസ്ഥയുള്ളത്. ക്രിമിനൽ കുറ്റമാക്കിയാൽ ഇന്ത്യൻ സമൂഹത്തെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു കേന്ദ്രസർക്കാർ നിലപാട്. സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചന നടത്തേണ്ടതുണ്ടെന്നും കേന്ദ്രം അറിയിച്ചിരുന്നു.വൈവാഹിക ബലാത്സംഗത്തിലെ ഇരയുടെ അടക്കം ഹർജികളാണ് ഡൽഹി ഹൈക്കോടതിക്ക് മുന്നിലെത്തിയത്. എതിർപ്പുമായി പുരുഷന്മാരുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London