മൂവാറ്റുപുഴ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ. അഖിലിനെ വെട്ടാൻ അക്രമിയുടെ കൂടെയുണ്ടായിരുന്ന ആളാണ് പിടിയിലായത്. അതേസമയം, അഖിലിനെ വെട്ടിയത് കൊലപ്പെടുത്താൻ വേണ്ടിയായിരുന്നെന്ന് അഖിലിന്റ ബന്ധു അരുൺ പറഞ്ഞു. തടയാൻ ചെന്നപ്പോൾ തനിക്കും വെട്ടേറ്റു. ദുരഭിമാനമാണ് കൊലപാത ശ്രമത്തിന് കാരണമെന്നും അഖിൽ പറയുന്നു.
ആക്രമണത്തെ കുറിച്ച് അരുൺ പറയുന്നതിങ്ങനെ-‘അഞ്ച് മണി കഴിഞ്ഞിരുന്നുവെന്ന് തോന്നു..സമയം കൃത്യമായി ഓർമയില്ല…ഫുഡ് വാങ്ങാൻ അവനെ വിളിച്ചുകൊണ്ട് പോയതാ…മാസ്ക് ഇല്ലാതിരുന്നത് കൊണ്ട് മെഡിക്കൽ സ്റ്റോറിൽ മാസ്ക് വാങ്ങാൻ നിർത്തി. ഇങ്ങവന്നേടാ എന്ന് പറഞ്ഞാണ് വിളിച്ചത്. കൂട്ടുകാരാണെന്നാ വിചാരിച്ചിരുന്നേ..അവർ റോഡ് ക്രോസ് ചെയ്ത് വന്ന് തലയ്ക്ക് വെട്ടി…കയിലും വെട്ടി…ഓടാൻ ശ്രമിച്ചപ്പോൾ പുറത്തും വെട്ടി…രണ്ട് കയിലും വാളായിരുന്നു…ഞാൻ ചെന്നപ്പോഴേക്കും അവർ കുറച്ചൊക്കെ മാറിയിരുന്നു. എന്റെ കയിൽ ഹെൽമെറ്റ് ഉള്ളതുകൊണ്ട് കുറച്ച് വെട്ടൊക്കെ തടഞ്ഞു…ഓടിമാറുകയെ എന്റെ മുന്നിൽ വഴിയുണ്ടായിരുന്നുള്ളു..എന്റെ കയ്ക്കും വെട്ടേറ്റു…തുടർന്ന് അവർ പോയതിനെ തുടർന്ന് ഞാൻ തന്നെ എത്തി അഖിലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.’
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London