മുതിർന്ന കോൺഗ്രസ് നേതാവ് പിസി ചാക്കോ രാജിവച്ചു. കൊച്ചിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ചാക്കോ പാർട്ടി വിടുന്നതായി അറിയിച്ചത്. സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് ഏകപക്ഷീയമായാണ്. രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയുമാണ് തീരുമാനമെടുക്കുന്നത്.
സ്ഥാനാർത്ഥി നിർണയത്തിലും അത് പ്രകടമായി. എ, ഐ ഗ്രൂപ്പുകളുടെ ഏകോപന സമിതിയായി കോൺഗ്രസ് മാറി. കേരളത്തിൽ ഗ്രൂപ്പുകാരനായി ഇരിക്കാനേ കഴിയൂ. കോൺഗ്രസുകാരനായി ഇരിക്കാൻ ആകില്ല- ചാക്കോ കുറ്റപ്പെടുത്തി.
പദവികൾ കോൺഗ്രസ് പങ്കുവയ്ക്കുകയാണ്. ഗ്രൂപ്പുകൾക്ക് ഹൈക്കമാൻഡ് സംരക്ഷണം നൽകുകയാണ്. പുതിയ പ്രസിഡൻ്റിനെ തെരഞ്ഞെടുക്കാൻ പോലും കോൺഗ്രസിന് കഴിയുന്നില്ല. ദേശീയ നേതൃത്വം സജീവമല്ല. കോൺഗ്രസ് സ്വയം ദുർബലമായിക്കൊണ്ടിരിക്കുകയാണ്. ഇതോടുള്ള പ്രതിഷേധമാണ് എന്റെ രാജി- അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ചാക്കോയുടെ നീക്കം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London