താൻ തെറ്റ് ചെയ്തോയെന്ന് സമൂഹം വിലയിരുത്തട്ടെയെന്നും പി സി ജോർജ് പറഞ്ഞു. നോട്ടീസ് കിട്ടിയപ്പോൾ പാലാരിവട്ടം പോലീസ് മുന്നിൽ ഹാജരായതാണ്. എന്തിനാണ് എന്നെ ഇങ്ങനെ ദഹണിച്ചു കൊണ്ട് നടക്കുന്നതെന്ന് പോലീസിനോടും അതിന്റെ ഭരണ കർത്താക്കളോടും ചോദിക്കണം. കോടതി അനുവദിക്കാത്തതുകൊണ്ട് കൂടുതലൊന്നും പറയാനില്ല. കോടതി ജാമ്യം അനുവദിച്ചാൽ കൂടുതൽ കാര്യങ്ങൾ പറയുമെന്നും പി സിജോർജ് പറഞ്ഞു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിന് മുൻപ് വൈദ്യ പരിശോധനക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മാധ്യമങ്ങളോട് പി സി ജോർജ് ഇക്കാര്യങ്ങൾ പറഞ്ഞത്
തനിക്ക് ജനം സുരക്ഷ തരും. ഇത് ഇരട്ട നീതിയല്ല, കൊടും ക്രൂരതയാണ് നടക്കുന്നത്. ഇത് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനെ എന്നല്ല എല്ലാ തിരഞ്ഞെടുപ്പിനെയും ബാധിക്കാൻ പോകുകയാണ്. ബിജെപിയുടെ എന്നല്ല, എല്ലാ ജനങ്ങളുടെയും പിന്തുണ ഉണ്ട്. ബിജെപിയുടെ ആത്മാർഥ പിന്തുണയുണ്ട്. എൽഡിഎഫും യുഡിഎഫും ഒരു പോലെ വേട്ടയാടുന്നുവെന്നും പി സി ജോർജ് പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London