മാവേലി എക്സ്പ്രസ്സിൽ പൊലീസിന്റെ മർദ്ദനത്തിനിരയായ യാത്രക്കാരൻ പൊന്നൻ ഷമീർ പൊലീസിന്റെ കസ്റ്റഡിയിൽ. കോഴിക്കോട് ലിങ്ക് റോഡിൽ നിന്നാണ് പൊന്നൻ ഷമീറിനെ കണ്ടെത്തിയത്. മാലപിടിച്ചു പറിക്കൽ, ഭണ്ഡാരം മോഷണം തുടങ്ങിയ കേസിലെ പ്രതികയാണ് പൊന്നൻ ഷമീർ. ഇയാൾ കോഴിക്കോട് റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിലാണ് എന്നാണ് വിവരം.കോഴിക്കോട് ലിങ്ക് റോഡിൽ കിടന്നുറങ്ങുന്ന നിലയിലായിരുന്നു കണ്ടെത്തിയത്.മാവേലി എക്സ്പ്രസിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തെന്ന പേരിൽ ഷമീറിനെ എഎസ്ഐ മർദിച്ചത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു.
മാഹിയിൽ നിന്ന് ട്രെയിനിൽ കയറിയ ഇയാളെ പൊലീസ് ഇടപെട്ട് വടകരയിൽ ഇറക്കിവിടുകയും ചെയ്തിരുന്നു. സംഭവം വിവാദമായെങ്കിലും ഇയാളെ കാണ്ടെത്താനാവാത്തതും പൊലീസിനെ പ്രതിസന്ധിയിലാക്കി. ഇതിനിടെയാണ് ചൊവ്വാഴ്ചയാണ് ഇയാളെ തിരിച്ചറിഞ്ഞത്. ഫോട്ടോ കണ്ട ബന്ധുക്കളാണ് ഇയാൽ പൊന്നൻ ഷമീർ ആണെന്ന് അറിയിച്ചത്.
മാലപിടിച്ചു പറിക്കൽ, ഭണ്ഡാരം മോഷണം തുടങ്ങിയ കേസിലെ പ്രതിയാണ് പൊന്നൻ ഷമീർ എന്നാണ് പൊലീസിന്റെ നിലപാട്. കൂത്തുപറമ്പ് നിർവേലി സ്വദേശിയും ഇപ്പോൾ ഇരിക്കൂറിൽ താമസിക്കുന്നതുമായ ആളുമാണ് പൊന്നൻ ഷമീർ. ഇയാൾ ട്രെയിനിൽ വച്ച് സ്ത്രീകളോട് മോശമായി പെരുമാറിയിരുന്നു എന്നും മദ്യപിച്ച ലക്കുകെട്ടിരുന്ന നിലയിൽ ആയിരുന്നതിനാലാണ് ബലം പ്രയോഗിക്കേണ്ടി വന്നത് എന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്തുവെന്ന കുറ്റത്തിന് യാത്രക്കാരനെ എഎസ്ഐ പ്രമോദ് ബൂട്ടിട്ട് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്ത സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. സംഭവത്തിന് പിന്നാലെ എഎസ്ഐ പ്രമോദിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London