മന്ത്രി എ കെ ബാലനെതിരെ പാലക്കാട് നഗരത്തിൽ പോസ്റ്ററുകൾ. മണ്ഡലത്തെ കുടുംബ സ്വത്താക്കാൻ നോക്കിയാൽ നട്ടെല്ലുള്ള കമ്യൂണിസ്റ്റുകാർ തിരിച്ചടിക്കും. ജനാധിപത്യത്തെ കുടുംബ സ്വത്താക്കാനുള്ള അധികാര മോഹികളെ തിരിച്ചറിയുക എന്നീ വാചകങ്ങളാണ് പോസ്റ്ററിലുള്ളത്. സേവ് കമ്മ്യൂണിസത്തിന്റെ പേരിൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും മന്ത്രിയുടെ വീടിന്റെ പരിസരത്തും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പിൽ രണ്ട് ടേം പൂർത്തിയാക്കിയവർ മൽസരിക്കേണ്ടെന്ന നിലപാടിൽ പാർട്ടി ഉറച്ചുനിന്നതോടെയാണ് എ കെ ബാലന് സീറ്റ് നഷ്ടമായത്. സി പി ഐ എം സംസ്ഥാന സമിതിയാണ് എ കെ ബാലന് പകരം ഭാര്യ ഡോ പി കെ ജമീലയെ മത്സരിപ്പിക്കണമെന്ന നിർദേശം മുന്നോട്ട് വച്ചത്. ജമീലയുടെ സ്ഥാനാർത്ഥിത്വം പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് സംസ്ഥാന സമിതി വിലയിരുത്തൽ.
മന്ത്രി എകെ ബാലന്റെ ഭാര്യ ഡോക്ടർ പികെ ജമീലയെ തരൂരിൽ സ്ഥാനാർഥിയാക്കുന്നതാണ് സിപിഎം നേതാക്കളെയും പ്രവർത്തകരെയും ഒരുപോലെ ചൊടിപ്പിച്ചത്. ജമീലയെ സ്ഥാനാർത്ഥിയാക്കുന്നതുമായി ബന്ധപ്പെട്ട് വലിയ രീതിയിൽ പ്രതിഷേധം നടക്കുന്നുണ്ട്. സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലും ഈ നീക്കത്തിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. 2001 മുതൽ എകെ ബാലൻ മത്സരിച്ചു ജയിച്ചുവന്ന തരൂർ മണ്ഡലത്തിൽ കുടുംബ പാരമ്പര്യത്തിൻറെ പേരിൽ മാത്രമാണ് ജമീലയ്ക്ക് സീറ്റ് നൽകുന്നതെന്നാണ് അണികൾക്കിടയിലെ സംസാരം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London