ജയ്പൂര്‍: രാജസ്ഥാനിലെ അശോക് ഗെലോട്ട് മന്ത്രിസഭയെ അട്ടിമറിക്കാന്‍ എംഎല്‍എമാര്‍ക്ക് പണം വാഗ്ദാനം ചെയ്തതില്‍ നിര്‍ണ്ണായക വിവരങ്ങള്‍. എംഎല്‍എമാരെ ചാക്കിടാന്‍ മുടക്കുന്നത് 100 കോടി രൂപയെന്ന് അന്വേഷണസംഘം. പോലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പിന്റേതാണ് (എസ്ഒജി) കണ്ടെത്തല്‍. ഗെലോട്ട് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ വെള്ളിയാഴ്ച രാത്രിയാണ് സഞ്ജയ് ജെയ്നെ അറസ്റ്റു ചെയ്തത്.
നാല് ദിവസത്തേയ്ക്ക് ജെയ്നെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. രാജ്യതലസ്ഥാനത്താണ് ഇതുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ നിയന്ത്രിച്ചതെന്ന് എസ്ഒജി വ്യക്തമാക്കി. ഓഡിയോ ക്ലിപ്പുകളെ അടിസ്ഥാനമാക്കി രാജ്യദ്രോഹക്കുറ്റം, ഗൂഢാലോചന ഉള്‍പ്പെടെ മൂന്ന് കേസുകളാണ് എസ്ഒജി അന്വേഷിക്കുന്നത്. ഗെലോട്ട് സര്‍ക്കാരിനെ അട്ടിമറിക്കാനായി ചില നീക്കങ്ങള്‍ നടത്തിയെന്ന പരാതിയില്‍ മൂന്ന് പേരെ രാജസ്ഥാന് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിരുന്നു. അജ്മര്‍ സ്വദേശിയായ ഭാരത് മലാനി, ബന്സാര സ്വദേശി അശോക് സിങ് എന്നിവരാണ് അറസ്റ്റിലായ രണ്ട് പേര്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London