തിരുവനന്തപുരം: സ്പീക്കർക്കെതിരെ പ്രതിപക്ഷ നേതാവ് രംഗത്ത്. ഡോളർകടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന വാർത്ത ശരിയാണെങ്കിൽ സ്പീക്കർക്ക് ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാനുള്ള യോഗ്യതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യത്തിൽ സ്പീക്കറുടെ സ്ഥാനം ഉന്നതമാണ്. ആ സ്പീക്കർ തന്നെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഡോളർക്കടത്ത് കേസിൽ പങ്കാളിയാവുന്നുവെന്നത് കേരളനിയമസഭയ്ക്ക് തന്നെ അപമാനകരമാണ്. മാന്യതയുണ്ടെങ്കിൽ ചോദ്യം ചെയ്യാൻ വിളിക്കുമ്പോൾ തന്നെ ആ സ്ഥാനത്ത് നിന്നും മാറിനിൽക്കണമെന്നും ചെന്നിത്തല പറഞ്ഞു.
പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്നതിന്റെ സൂചനയാണ് ഇപ്പോൾ സ്പീക്കറെ ചോദ്യം ചെയ്യുമെന്ന വാർത്തയിലൂടെ പുറത്തുവരുന്നതെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് പ്രതികരിച്ചു. വാർത്ത ശരിയാണെങ്കിൽ സ്പീക്കർ ആ സ്ഥാനം രാജിവെക്കണം. രാഷ്ട്രീയത്തിനതീതമായി കാണുന്ന ഒരു ഭരണഘടനാ പദവിയാണ് സ്പീക്കറുടേത്. സ്പീക്കർക്കെതിരെ സംശയമാണ് ഉയരുന്നതെങ്കിൽപോലും ആ സംശയനിവാരണം നടത്തുന്നതുവരെ ആ സ്ഥാനത്തിരിക്കാൻ പാടില്ലെന്നും ഫിറോസ് പ്രതികരിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London