തലശ്ശേരി ന്യൂമാഹിക്കടുത്ത് പുന്നോൽ സ്വദേശി ഹരിദാസാ ഹരിദാസന്റേത് മൃഗീയമായ കൊലപാതകമായിരുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബിജെപി നേതൃത്വം ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയത്. കേരളത്തെ കലാപ ഭൂമിയാക്കാനുള്ള ശ്രമമാണിതെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. ആർഎസ്എസ് എല്ലാ ജില്ലകളിലും പരിശീലന പരിപാടി നടത്തി, ആ പരിശീലനത്തിൽ പങ്കെടുത്തവരാണ് തലശേരി കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമം അഴിച്ചു വിടാൻ ആർഎസ്എസ് നീക്കം നടത്തുന്നുണ്ട്. ആർഎസ്എസ് കൊലക്കത്തി താഴെ വെക്കാൻ തയ്യാറല്ലെന്നാണ് ഈ സംഭവവും തെളിയിക്കുന്നത്. ആർഎസ്എസ് തന്നെ കൊലപ്പെടുത്തുകയും അവർ തന്നെ പൊലീസിന്റെ അനാസ്ഥ എന്ന് പറഞ്ഞുനടക്കുകയും ചെയ്യുന്നു. ഹരിദാസിന്റെ കൊലപാതകത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് ഹരിദാസ് കൊല്ലപ്പെട്ടത്. രണ്ട് ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണം തടയാൻ ശ്രമിച്ച സഹോദരനും വെട്ടേറ്റു. മത്സ്യത്തൊഴിലാളിയാണ് ഹരിദാസ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനു തൊട്ടുമുൻപാണ് ആക്രമണം നടന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London