കർണാടക അതിർത്തി തുറക്കണമെന്ന ഹൈക്കോടതി വിധിക്ക് സ്റ്റേ ഇല്ല. കേരള അതിർത്തിയിലെ ഗതാഗതം സുഗമമാക്കാൻ കേരള, കർണാടക ചീഫ് സെക്രട്ടറിമാരും കേന്ദ്ര ആരോഗ്യ സെക്രട്ടറിയും ഒരുമിച്ചിരുന്ന് ചർച്ച നടത്തണമെന്ന് കോടതി ഉത്തരവിട്ടു. അതിർത്തിയിൽ വരുന്ന വാഹനങ്ങൾ എങ്ങനെ കടത്തിവിടണമെന്ന് ഉദ്യോഗസ്ഥ സമിതി തീരുമാനിക്കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു. അടിയന്തര ഗതാഗതത്തിന് മാർഗരേഖയുണ്ടാക്കണമെന്ന് സുപ്രിംകോടതി നിർദേശിച്ചു.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് അതിർത്തി അടച്ചതെന്ന് കർണാടക സർക്കാർ സുപ്രിംകോടതിയിൽ വാദിച്ചു. അതിർത്തി കടന്ന് സഞ്ചാരം അനുവദിച്ചാൽ കർണാടകയിലെ ജില്ലകളിലേക്ക് വൈറസ് പടരും. സംസ്ഥാനത്തെ ഗുരുതരമായി ബാധിക്കും. ക്രമസമാധാന പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്നും കർണാടകം സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London