ഗുജറാത്ത് ഫണ്ട് മുതൽ കത്വവ പ്രളയ ഫണ്ടു വരെ വെട്ടിപ്പു നടത്തിയ മുസ്ലിം ലീഗിൻ്റെയും യൂത്ത് ലീഗിൻ്റെയും നേതൃസ്ഥാനത്തിരിക്കുന്ന പാണക്കാട് ഹൈദരലി തങ്ങളും മുനവ്വറലി തങ്ങളും മറുപടി പറയണമെന്ന് നാഷണൽ യൂത്ത്ലീഗ് സംസ്ഥാന പ്രസിഡൻറ് അഡ്വ. ഷമീർ പയ്യനങ്ങാടി ആവശ്യപ്പെട്ടു. കേരളത്തിലെ ഭൂരിപക്ഷം പള്ളികളുടെ മഹല്ലുകളുടെ നേതൃസ്ഥാനത്ത് ഇരിക്കുന്ന പാണക്കാട് തങ്ങന്മാർ ആഹ്വാനം ചെയ്തത് അനുസരിച്ചാണ് പള്ളികളിൽ നിന്ന് മുസ്ലിം യൂത്ത് ലീഗ് പിരിവെടുത്തത്.
സംഘ പരിവാർ കൊലപ്പെടുത്തിയ കത്വവയിലെ പെൺകുട്ടിയുടെ മൃതശരീരം വിറ്റും പണം ഉണ്ടാക്കിയ മുസ്ലിം യൂത്ത് ലീഗ് ശവംതീനികളായി യുവജനസംഘടനകൾക്ക് ആകെ നാണക്കേടായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസത്തെ വിറ്റ് ചൂഷണം ചെയ്തു പണമുണ്ടാക്കുന്ന തട്ടിപ്പു കമ്പനിയായി മുസ്ലിംലീഗും പാണക്കാടും ചരിത്രത്തിൽ രേഖപ്പെടുത്തും. മുസ്ലിം ലീഗിൻ്റെ ഫണ്ട് തട്ടിപ്പിനെക്കുറിച്ച് കൃത്യമായി മറുപടി പറയാൻ സാധിച്ചില്ലെങ്കിൽ പാണക്കാട് തങ്ങളെ സമസ്തയുടെ നേതൃത്വത്തിൽ ഒഴിവാക്കാൻ സമസ്ത നേതൃത്വം തയ്യാറാകണം. അല്ലെങ്കിൽ പള്ളികൾ കേന്ദ്രീകരിച്ച് മുസ്ലിം ലീഗിൻ്റെ തട്ടിപ്പുകൾ തുടരുകയും സമുദായത്തിന് നാണക്കേടായി മാറുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗിൻ്റെ ഫണ്ട് തട്ടിപ്പുകളെ കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ നാഷണൽ യൂത്ത് ലീഗ് കോടതികൾ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London