മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമെന്നും ഹർജിയിൽ പറഞ്ഞു. നേരത്തേ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിവശങ്കറിൻറെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ഇ.ഡി സമ്മർദ്ദം ചെലുത്തുന്നുവെന്ന് ശിവശങ്കർ നേരത്തെ ആരോപിച്ചിരുന്നു. ഇ.ഡി രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കേസ് അന്വേഷിക്കുന്നത്. സ്വപ്നയുടെ ലേക്കർ സംബന്ധിച്ച് കേന്ദ്ര ഏജൻസികൾ വ്യത്യസ്ഥ അഭിപ്രായമാണ് പറയുന്നത്. എൻ.ഐ.എ പറയുന്നത് ലോക്കറിലെ പണം കള്ളക്കടത്തിൽ നിന്നുള്ളതെന്നണെന്നാണ്. കോടതിയിൽ സമർപ്പിച്ച റിപോർട്ടുകളിലെല്ലാം കള്ളക്കടത്ത് പണമാണ് ലോക്കറിലുണ്ടായിരുന്നതെന്ന് പറയുന്നു. എന്നാൽ ഇ.ഡി പറയുന്നത് കൈക്കൂലിയെന്നാണ്. കസ്റ്റംസ് ഓഫിസറെ താൻ വിളിച്ചുവെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചെന്ന ഇ.ഡിയുടെ വാദം തെറ്റാണെന്നുമായിരുന്നു ശിവശങ്കർ പറഞ്ഞത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London