സിൽവർ ലൈൻ പദ്ധതിയിൽ സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. നിയമത്തിന്റെ മറപിടിച്ച് സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നു. സിൽവർ ലൈനിൽ സർവേ നടത്തുന്നത് സ്ഥലം ഏറ്റെടുക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.പദ്ധതിയിൽ സർക്കാരിന് വ്യക്തതയില്ല, ദുരൂഹതയുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു. സാമൂഹിക ആഘാത പഠനം പ്രഹസനമാണ്. പഠന ഫലം എന്തായാലും പദ്ധതി നടപ്പാക്കാനാണ് തീരുമാനം. എന്ത് വിലകൊടുത്തും പദ്ധതി നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സിൽവർ ലൈനിൽ മുഴുവൻ കൃത്രിമമെന്നും സതീശൻ പറഞ്ഞു. കേരളത്തെ ശ്രീലങ്ക ആക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സിൽവർ ലൈൻ വലിയ കടബാധ്യത വരുത്തിവയ്ക്കും.കൊട്ടാരം വിദൂഷകരുടെ റോളിലേക്ക് ഡിവൈഎഫ്ഐ മാറി. വീട് കയറുന്ന ഡിവൈഎഫ്ഐക്കാർക്ക് ജനങ്ങൾ മറുപടി നൽകുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London