കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത 48 മണിക്കൂർ രാജ്യവ്യാപക പണിമുടക്ക് പൂർണം. കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല. വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയാണ്. അതേസമയം ട്രെയിൻ സർവീസുകളെ പണിമുടക്ക് ബാധിക്കില്ല. തിരുവനന്തപുരത്ത് മെഡിക്കൽ കോളജിലേക്ക് പോകേണ്ടവർക്ക് പൊലീസ് പ്രത്യേക സൗകര്യമൊരുക്കി. പൊലീസ് വാഹനത്തിലാണ് ആർസിസിയിലേക്കും മെഡിക്കൽ കോളജിലേക്കും വിമാന താവളങ്ങളിലേക്കുമുള്ള സർവീസ്. മെഡിക്കൽ കോളജുകളിലേക്ക് മാത്രമേ കെഎസ്ആർടിസിയും സർവീസ് നടത്തുന്നുള്ളൂ. മറ്റ് സ്ഥലങ്ങളിലേക്ക് നിലവിൽ കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല. ട്രെയിനുകളിൽ വന്നിറങ്ങിയവർ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുകയാണ്. കടകമ്പോളങ്ങൾ പൂർണമായി അടഞ്ഞു കിടക്കുകയാണ്. കഞ്ചിക്കോട് കിൻഫ്രപാർക്കിൽ ജോലിക്കെത്തിയ തൊഴിലാളികളെ തിരിച്ചയക്കുകയാണെന്ന് പരാതി. സി.ഐ.ടി.യു പ്രവർത്തകരാണ് തൊഴിലാളികളെ തിരിച്ചയക്കുന്നത്. സ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ട്
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കർഷകരുടെ ആവശ്യങ്ങൾ സംരക്ഷിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ജനങ്ങളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമാണ് ട്രേഡ് യൂണിയനുകൾ ഉയർത്തിയിരിക്കുന്നത്. കർഷകസംഘടനകൾ, കർഷകതൊഴിലാളി സംഘടനകൾ, കേന്ദ്ര-സംസ്ഥാന സർവീസ് സംഘടനകൾ, അധ്യാപക സംഘടനകൾ, ബിഎസ്എൻഎൽ, എൽഐസി, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ, തുറമുഖ തൊഴിലാളികൾ ഉൾപ്പെടെ കേന്ദ്ര സർക്കാരിൻറെ നയങ്ങൾക്കെതിരെ പണിമുടക്കുന്നു. ബിഎംഎസ് പണിമുടക്കിൽ നിന്നും വിട്ടുനിൽക്കുകയാണ്. ആശുപത്രി, മരുന്ന് കടകൾ, പാൽ, പത്രം, ഫയർ ആൻഡ് റെസ്ക്യൂ എന്നിവയെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. റെയിൽവേ മേഖല പണിമുടക്കുന്നില്ലെങ്കിലും ജനങ്ങൾ ട്രെയിൻ യാത്ര ഒഴിവാക്കണമെന്ന് സമര സമിതി ആവശ്യപ്പെട്ടു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London