സംസ്ഥാനത്തെ പന്ത്രണ്ട് മാധ്യമ സ്ഥാപനങ്ങളിലെ ശമ്പള നിഷേധത്തിന് എതിരായ റിറ്റ് ഹർജി ഹൈക്കോടതിയിൽ ഫയൽ ചെയ്തു. ദൃശ്യമാധ്യമങ്ങൾ ഉൾപ്പടെനടത്തിയ ശമ്പളം വെട്ടികുറയ്ക്കലും ഹർജിയിൽ ചോദ്യം ചെയ്യുന്നു. കേരള പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷാണ് ഹർജി ഫയൽ ചെയ്തത്. നേരത്തെ യൂണിയൻ കൂടി മുൻകൈയെടുത്തു ലോക്ക്ഡൌൺ കാലയളവിൽ 53 കോടി രൂപ മാധ്യമങ്ങൾക്ക് പരസ്യകുടിശ്ശികയിനത്തിൽ കൈമാറിയിരുന്നു. ഈ തുക ജീവനക്കാർക്ക്ശമ്പള കുടിശ്ശികയിനത്തിൽ കൈമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചെങ്കിലും ഭൂരിഭാഗം മാനേജുമെന്റുകൾ ഇതിനു തയ്യാറായില്ല. ഇതേ തുടർന്നാണ് യൂണിയൻ കോടതിയെ സമീപിച്ചത്.
പ്രാരംഭവാദം നടത്തി, ശബളം നിഷേധിക്കുന്ന സ്ഥാപനങ്ങൾക്ക് പുറമെ പ്രിൻസിപ്പൽ സെകട്ടറി, ലേബർ കമ്മീഷണർ, പിആർ ഡി ഡയറക്ടർ, ഡയറക്ടർ ഓഫ് പ്രസ് തുടങ്ങിയവരെ പ്രതി ചേർത്താണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. യൂനിയന് വേണ്ടി ജനറൽ സെക്രട്ടറി അഡ്വ തമ്പാൻ തോമസ് മുഖാന്തരം ഫയൽ ചെയ്ത ഹർജി ജസ്റ്റിസ് അമിത് റാവലിന്റെ ബെഞ്ചാണ് പരിഗണിച്ചത്. നമ്മുടെ വാദത്തിന് മറുപടി പറയാൻ സർക്കാർ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. തുടർന്ന് കേസ് ജൂൺ 26 ലേക്ക് മാറ്റി. ഇതേയാവശ്യം മുൻനിർത്തി മഹരാഷ്ട്രയിലെ മാധ്യമ യൂണിയനുകൾ നൽകിയ ഹർജി മഹരാഷ്ട്ര ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിരുന്നു. കർണാടകയിലും മാധ്യമപ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London