വാളയാർ കേസിൽ തുടരന്വേഷണത്തിന് അനുമതി. പാലക്കാട് പോക്സോ കോടതിയാണ് കേസിൽ തുടരന്വേഷണത്തിന് അനുമതി നൽകിയത്. ആർ. നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നൽകിയ അപേക്ഷയിലാണ് കോടതിയുടെ തീരുമാനം. തുടർ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെങ്കിലും സി ബി ഐ അന്വേഷണ നടപടികൾ വേഗത്തിലാക്കണമെന്ന് വാളയാർ സമരസമിതി ആവശ്യപ്പെട്ടു.
വാളയാറിലെ പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് പുതിയ അന്വേഷണ സംഘം കഴിഞ്ഞ ദിവസം തുടര്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള അപക്ഷ പാലക്കാട് പോക്സോ കോടതിയിൽ നല്‍കിയത്. കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുണ്ടെന്ന ആർ. നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ആവശ്യം അംഗീകരിച്ചാണ് കോടതി അനുമതി നല്‍കിയത്. പ്രതികളായ വി.മധു , എം. മധു , ഷിബു എന്നിവർക്കെതിരെയുള്ള കുറ്റം തെളിയിക്കാൻ കഴിയാത്തതു കൊണ്ടായിരുന്നു അവരെ വെറുതെ വിട്ടത്. വിചരണക്കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി പുനർ വിചാരണയ്ക്കാണ് നിർദ്ദേശം നല്‍കിയത്
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London