ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് റോഡിലിറങ്ങിയതിന് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ നാളെ മുതല്‍ വിട്ട് നല്‍കും. ലോക്ഡൌണിന്റെ തുടക്കത്തിൽ പിടികൂടിയ വാഹനങ്ങളാണ് ആദ്യം വിട്ടുനൽകുക. ലോക്ക് ഡൌൺ ലംഘിച്ച് പുറത്തിറങ്ങിയതിന് ഇതുവരെയായി 30000ത്തോളം വാഹനങ്ങളാണ് സംസ്ഥാനത്തൊട്ടാകെ പൊലീസ് പിടിച്ചെടുത്തത്. നാളെ മുതൽ ഇത് വിട്ട് നൽകാനാണ് പൊലീസിൻറെ തീരുമാനം. എന്നാൽ പിടിച്ചെടുത്ത വാഹനങ്ങൾ മുഴുവൻ വിട്ടു നൽകുന്നത് വൈകിയേക്കുമന്നാണ് സൂചന. പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരം പിടിച്ചെടുത്ത വാഹനങ്ങൾ പിഴ ഈടാക്കി വിട്ട് നൽകാൻ പൊലീസിന് അധികാരമില്ല. കോടതിയിലെത്തിയ ശേഷമേ വിട്ടുനൽകാനാവൂ. ഈ സാഹചര്യത്തിൽ ഓർഡിനൻസ് നിലവിൽ വരുന്നതിന് മുൻപ് പിടിച്ചെടുത്ത വാഹനങ്ങൾ സത്യവാങ്മൂലം വാങ്ങിയ ശേഷം ഉടമകൾക്ക് വിട്ടുനൽകാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. അവശേഷിക്കുന്ന വാഹനങ്ങളുടെ കാര്യത്തിൽ സർക്കാർ നിലപാടറിഞ്ഞശേഷം തുടർനടപടി സ്വീകരിക്കും.
പകർച്ചവ്യാധി പ്രതിരോധ ഓർഡിനൻസിൽ ഭേദഗതി ആവശ്യപ്പെട്ട് ഡി.ജി.പി സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. ഇതിൽ സർക്കാർ ഉടനടി നടപടി സ്വീകരിക്കുമെന്നാണ് സൂചന. ഇനി മുതല്‍ വാഹനം പിടിച്ചെടുക്കണമോ എന്ന കാര്യത്തില്‍ പോലീസ് എജിയുടെ നിയമോപദേശം തേടിയിട്ടുണ്ട്. തിങ്കളാഴ്ചയോടെ മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ. എന്നാല്‍ പരിശോധനയില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London