കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തു. വിജിലൻസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ 10.25ന് മരടിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത്.
വിജിലൻസ് സംഘം ഇന്ന് രാവിലെയാണ് ഇബ്രാഹിംകുഞ്ഞിന്റെ ആലുവയിലെ വീട്ടിലെത്തിയത്. ഇബ്രാഹിംകുഞ്ഞ് വീട്ടിൽ ഇല്ല, ആശുപത്രിയിലാണെന്നാണ് കുടുംബം വിജിലൻസിനെ അറിയിച്ചത്. സ്ത്രീകൾ മാത്രമേ വീട്ടിലുള്ളൂ എന്നതിനാൽ വനിതാ പൊലീസ് എത്തിയ ശേഷമാണ് വിജിലൻസ് സംഘം വീടിനുള്ളിൽ പ്രവേശിച്ചത്. തുടർന്ന് വിജിലൻസ് സംഘം മരടിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു.
ഇതിന് മുൻപ് വിജിലൻസ് സംഘം ഇബ്രാഹിംകുഞ്ഞിനെ വിശദമായി ചോദ്യംചെയ്തിരുന്നു. പാലാരിവട്ടം കേസിൽ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്. കേസിൽ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി ഒ സൂരജ് അറസ്റ്റിലായിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London